പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡുകളുടെ പരിശോധന ജില്ലയിൽ മൂന്നാം ദിവസവും തുടർന്നു. ജില്ലയിൽ ഇതുവരെ 445 കിലോമീറ്റർ റോഡിന്റെ പരിശോധന പൂർത്തിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെട്ട 38 റോഡുകളിൽ 198 കിലോമീറ്റർ റോഡിന്റെ പരിശോധനയാണ് ഇന്ന് (സെപ്റ്റംബർ 24) പൂർത്തിയാക്കിയത്.
ആർബിഡിസികെ എംഡി എസ് സുഹാസിന്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായാണ് പരിശോധന. തിരുവമ്പാടി, കൊടുവള്ളി, ബാലുശ്ശേരി, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലാണ് പരിശോധന നടന്നത്.
സൂപ്രണ്ടിങ് എൻജിനിയർ വിശ്വപ്രകാശ്, എക്സി. എഞ്ചിനീയർമാരായ ഹാഷിം, വിമല എന്നിവരാണ് ടീമിൽ ഉള്ളത്.
ഏകരൂൽ - കക്കയം, വട്ടോളി -മങ്കയം, കുമാരസ്വാമി - നരിക്കുനി, കാപ്പാട് -തുഷാരഗിരി- അടിവാരം, എസ്. എച്ച് 38 പി യു കെ സി റോഡ് എന്നിവയാണ് പരിശോധന നടന്ന പ്രധാന റോഡുകൾ. ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മെയിന്റനൻസ് വർക്കുകളുടെ പരിശോധനയാണ് ജില്ലയിൽ നടക്കുന്നത്. സെപ്റ്റംബർ 30 നകം ജില്ലയിലെ ആയിരം കിലോമീറ്ററോളം റോഡുകൾ പരിശോധിക്കും.
Post a Comment