ഡബിൾ' സാക്ക: ഇറാനെ തകർത്ത്‌ ഇംഗ്ലണ്ട്, ഗംഭീര ജയം


'ഡബിൾ' സാക്ക: ഇറാനെ തകർത്
രണ്ടിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം  രണ്ടു ഗോളുകള്‍ മടക്കിയതാണ് ഇറാന് ആശ്വാസമായത്.

ദോഹ: എണ്ണം പറഞ്ഞ ആറ് ഗോളുകൾ ഇറാൻ വലയിലെത്തിച്ച് ലോകകപ്പ് ജയത്തോടെ തുടങ്ങി ഇംഗ്ലണ്ട്.




രണ്ടിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ടു ഗോളുകൾ മടക്കിയതാണ് ഇറാന് ആശ്വാസമായത്. ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഇരട്ട ഗോളുകൾ നേടി. ജൂഡ് ബെല്ലിങ്ഹാം, റഹീം സ്റ്റെർലിങ്, മാർക്കസ് റാഷ്ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മറ്റു സ്കോറർമാർ. മെഹദി തരേമിയാണ് ഇറാനായി രണ്ട് ഗോളുകളും നേടിയത്.

ഇറാന്റെ പ്രതിരോധം കീറിമുറിച്ചാണ് ഇംഗ്ലണ്ടിന്റെ ഗോളുകൾ പിറന്നത്.
എടുത്തുപറയാവുന്ന കൗണ്ടർ അറ്റാക്കുകളൊന്നും ആദ്യ പകുതിയിൽ ഇറാന്റെ മുന്നേറ്റ നിരക്ക് കാഴ്ചവെക്കാനായില്ല. ലഭിച്ചതാവട്ടെ പാളിപ്പോകുകയും ചെയ്തു. പന്ത് പലകുറി ഇറാൻ ഗോൾമുഖത്തായിരുന്നു. രണ്ടാം പകുതിയിലാണ് ഇറാന് വന്നവരും പോയവരുമെല്ലാം ഇംഗ്ലണ്ടിനായി 
അൽപമെങ്കിലും ഉണർവ് ലഭിച്ചത്. അപ്പോഴേക്കും വൈകിയിരുന്നു.
വന്നവരും പോയവരുമെല്ലാം ഇംഗ്ലണ്ടിനായി.
ഗോളടിക്കുന്നുണ്ടായിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഇറാൻ രണ്ടാം ഗോൾ നേടിയത്. കളി അവസാനിച്ചപ്പോൾ ഇറാൻ വലയിൽ ഇംഗ്ലണ്ട് എത്തിച്ചത് ആറ് ഗോളുകൾ.

മത്സരം തുടങ്ങിയത് മുതല്‍ ഇംഗ്ലണ്ടിന്റെ മുന്നറ്റങ്ങളാണ് പ്രകടമായത്.
അതിനിടെ ഹാരി കെയിനിന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുളള ശ്രമത്തിനിടെ ഇറാൻ ഗോൾകീപ്പർ അലിസ ബെറാൻവന്ദിന് പരിക്കേറ്റു. സഹതാരവുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. പത്ത് മിനുറ്റോളം നീണ്ട പരിചരണത്തിന് ശേഷം വീണ്ടും കളത്തിലേക്ക് എത്തിയെങ്കിലും പിന്മാറി. ഇതോടെ അലിറെസയ്ക്ക് പകരം ഹൊസെയ്ൻ ഹൊസെയ്നി ഗോൾകീപ്പറായി കളിക്കളത്തിലെത്തി. പരിക്കും പരിചരണവും കാരണം പതിനാല് മിനുറ്റാണ് ആദ്യ പകുതിയിൽ ഇഞ്ച്വറി ടൈം അനുവദിച്ചത്.

35-ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ലീഡെടുത്തത്. കൗമാരതാരം ജൂഡ് ബെല്ലിങ്ങാമിന്റെ തകര്‍പ്പന്‍ ഹെഡറാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ട് തുറന്നത്.

ലൂക്ക് ഷോയുടെ മികച്ച ക്രോസിന് കൃത്യമായി തലവെച്ച ബെല്ലിങ്ങാം ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലക്കുള്ളിലാകുകയായിരുന്നു. 43-ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡ് ഉയർത്തി. സാക്കയാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. ഈ ഗോളിന്റെ ആരവം കെട്ടടങ്ങും മുൻപ് സൂപ്പർതാരം റഹിം സ്റ്റെർലിങ്ങും ലക്ഷ്യം കണ്ടു. അതോടെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ.

രണ്ടാം പകുതിയിൽ ഇറാൻ തുടക്കത്തിൽ തന്നെ മാറ്റങ്ങൾ വരുത്തി. 62-ാംമിനുറ്റിൽ ഇംഗ്ലണ്ട് ലീഡ് നാലാക്കി. ബുക്കായോ സാക്കയാണ് ഒരിക്കൽ കൂടി വലചലിപ്പിച്ചത്. എന്നാൽ 65-ാംമിനുറ്റിൽ ഇറാൻ തരേമിയിലൂടെ ഒരു ഗോൾ മടക്കി. ഇംഗ്ലണ്ട് പ്രതിരോധത്തെ വകഞ്ഞുമാറ്റി മികച്ചൊരു ഫോർഡ് ഇംഗ്ലണ്ട് സ്കോർ അഞ്ചാക്കി. കളി ഫിനിഷിങായിരുന്നു തരേമിയുടെത്. പകരക്കാരാനായി എത്തിയ റാഷ് അവസാനിക്കാനിരിക്കെ മറ്റൊരു പകരക്കാരൻ ഗ്രീലിഷും സ്കോർ ചെയ്തതോടെ ഇംഗ്ലണ്ടിന്റെ ഗോൾ നേട്ടം ആറായി. ഇൻജുറി ടൈമിന്റെ 11-ാം മിനിറ്റിൽ ഇറാന് അനുകൂലമായി വാറിന്റെ സഹായത്തോടെ റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത മെഹ്ദിക്ക് പിഴച്ചില്ല. നിലംപറ്റെയുള്ള ഷോട്ട് വലക്കുള്ളിൽ. സ്കോർ 6-2.

Post a Comment

Previous Post Next Post
Paris
Paris