ഇപ്പോഴത്തെ സ്ഥലം മാറ്റത്തിൽ ഏറെ ശ്രദ്ധേയം എറണാകുളം കളക്ടറുടേതാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്നതിലടക്കം കളക്ടർക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. തീയണയ്ക്കുന്നതിന് മതിയായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ചയുണ്ടായെന്നായിരുന്നു ആരോപണം. മുൻപ് സ്‌കൂളുകൾക്ക് അവധി അനുവദിക്കുന്ന വിഷയങ്ങളിലടക്കം രേണുരാജിനെതിരെ വിമർശനം ഉയർന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നുമുള്ള ഉമേഷ് എൻ എസ് കെ ഐ എ എസിനെയാണ് എറണാകുളം കളക്ടറായി നിയമിച്ചിട്ടുള്ളത്.
അതേസമയം ആലപ്പുഴയിലെ ജനകീയ കളക്ടർ എന്ന വിശേഷണമുണ്ടായിരുന്ന വി ആർ കൃഷ്ണതേജയ്ക്കും സ്ഥലംമാറ്റമുണ്ടായി. ഇനി തൃശൂരാവും കൃഷ്ണതേജയുടെ തട്ടകം. കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കൃഷ്ണതേജയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
Post a Comment