കോഴിക്കോട് : ചികില്‍സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ കോഴിക്കോട്ടെ ആശുപത്രികളില്‍ നാളെ ഡോക്ടര്‍മാര്‍ സമരം നടത്തും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂവെന്ന് ഐ.എം.എ അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരോടും സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാണ് ഐ.എം.എയുടെ ആവശ്യം. ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി.കെ.അശോകനാണ് ഇന്നലെ മർദ്ദനമേറ്റത്. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Post a Comment