തിങ്കളാഴ്ച നസീമിനെ ഒരു 18കാരൻ ഉൾപ്പെടെയുള്ള ഒരുപറ്റം പ്ലസ് ടു വിദ്യാർത്ഥികൾ ഷർട്ടിന്റെ ബട്ടൺ ഇടാൻ ആവശ്യപ്പെട്ട് മർദ്ദിച്ചതായുള്ള പരാതി സ്കൂൾ പ്രിൻസിപ്പലിന് വിദ്യാർഥി നൽകിയിരുന്നു. ഇതു സംബന്ധിച്ച് ആൻറി റാഗിംഗ് കമ്മിറ്റി യോഗം ചേർന്ന് റിപ്പോർട്ട് തയ്യാറാക്കുന്നതിനിടെ ഇന്നലെ കാലത്ത് ഭക്ഷണ ഹാളിന് സമീപം സിസിടിവി ഇല്ലാത്ത സ്ഥലത്ത് വിദ്യാർത്ഥിയെ കൊണ്ടുപോയി നേരത്തെ ആക്രമിച്ച സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു
എന്നാണ് പരാതി.
പരിക്കേറ്റ വിദ്യാർത്ഥിയെ അധ്യാപകർ തന്നെ ആദ്യം ചെറൂപ്പ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി വിദ്യാർത്ഥിയുടെ പരാതി പോലീസിന് കൈമാറി. ആന്റി റാഗിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് കൂടി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്
Post a Comment