വിവാഹിതരായ നാഷിദയും റംഷീനയും ഓണാവധിക്ക് വിരുന്ന് വന്നതായിരുന്നു. റിൻഷി നഴ്സിങ് വിദ്യാർത്ഥിനിയാണ്. സമീപത്തെ പറമ്പിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളാണ് സംഭവം ആദ്യം കണ്ടത്. ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയാണ് മൂന്ന് പേരെടും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ച ശേഷമാണ് മൂന്നുപേരുടെയും മരണം സ്ഥിരീകരിച്ചത്.
ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ് നോക്കി നിൽക്കേയാണ് മൂന്ന് പെൺകുട്ടികളും വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. പിതാവ് തുണി അലക്കുന്നതിനിടെയായിരുന്നു അപകടം.
Post a Comment